നേഴ്‌സുമാര്‍ ചുമതലാബോധം മറന്നാല്‍…..

posted  on 10 March 12 at 10:30 PM

കെ.കെ. ശ്രീനിവാസന്‍

സംഘടിതശേഷി ആര്‍ജ്ജിക്കുന്ന സ്വകാര്യ മേഖലയിലെ നേഴ്‌സുമാര്‍ ചുമതലാബോധം പാലി ക്കാതെ അവകാശബോധത്തിനുമേല്‍ മാത്രം അടയിരുന്നാലത് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ ഒട്ടും അഭലക്ഷണീയമല്ലാത്ത പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാം. ട്രേഡ് യൂണിയന്‍ സംസ്കാരം അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങ ളല്ലെന്നെ് നേഴ്‌സുമാര്‍ തിരിച്ചറിയണം.

നേഴ്‌സുമാരുടെ സമരം കൊഴുക്കുകയാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും ചൂഷണം ചെയ്യപ്പെടാന്‍ മാത്രം വിധിക്കപ്പെട്ടതാണെന്നുള്ള അവസ്ഥയിലാണ് നേഴ്‌സുമാരുടെ സമരം ആരംഭിക്കുന്നത്. ഈ വിഭാഗത്തെ ഇത്രയും കാലം തൊഴിലാളി പ്രസ്ഥാനങ്ങളൊന്നും തന്നെ ഗൗനിച്ചിരുന്നില്ല. ഇവര്‍ ചൂഷണം ചെയ്യപ്പെടുന്നവെന്ന യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണുതുറക്കേണ്ടതില്ലെന്ന ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ നിലപാട് നേഴ്‌സുമാരോടുള്ള മാനേജ്‌മെന്റ് ചൂഷണത്തിന് ശക്തി പകര്‍ന്നിട്ടുണ്ടെന്നതില്‍ ശരിയില്ലാതില്ല. സേവന-വേതന ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട് കഠിധ്വാനം ചെയ്യേണ്ടിവരുന്നിടത്താണ് ചൂഷണം ചിറക് വിരിക്കുന്നത്. ചൂഷണം ചെയ്യപ്പെടു ന്നവരുടെ അവകാശ പോരാട്ടങ്ങള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ തൊഴിലെടുക്കുന്നവരുടെ അവകാശബോധം ഊട്ടിയുറപ്പിച്ചാണ് അവരെ തൊഴില്‍ സമരത്തിലേക്ക് ആനയിക്കുന്നത്. അവകാശബോധം തൊഴിലാളി കളില്‍/ജീവനക്കാരി ഊട്ടിയുറപ്പിക്കപ്പെടുന്നതിനോടൊപ്പം തന്നെ ഏറെ പ്രധാനമാണ് ചുമതലബോധം. ട്രേഡ് യൂണിയന്‍ സംസ്കാരം ഉല്പാദനപരമായിരിക്കണം. അതൊരിക്കലും അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങളാകരുത്.

സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍, നേഴ് സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരെല്ലാം വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളാല്‍ സംഘടിപ്പിക്കപ്പെട്ടവരാണ്. സംഘടിത ശേഷിയാര്‍ജ്ജിക്കുന്നതോടെ തൊഴിലാ ളികള്‍/ജീവനക്കാര്‍ പ്രത്യേക വര്‍ഗ്ഗങ്ങളായി മാറുന്നു. തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തം ഉയര്‍ത്തിപിടിക്കുന്നവര്‍ ഈ പ്രത്യേക വര്‍ഗ്ഗങ്ങളുടെ താല്‍പര്യ സംരക്ഷകരായി മാത്രം അവതരിക്കുന്നു. സിദ്ധാന്തവും പ്രയോഗവും മോരും മുതിരയും പോലെ! പൊതുജന സേവ കരാകേണ്ടവര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതോടെ പൊതുജനങ്ങളെ ശത്രുക്കളായി കാണുന്നുവെന്നതിന് കയ്‌പേറിയ അനുഭവങ്ങളുണ്ടാകാത്തവരുണ്ടാകില്ല.

അഴിമതിയിലും കൈക്കൂലിയിലും സ്വജനപക്ഷപാതത്തിലും മുങ്ങികുളിക്കുന്നവരാണ് സംഘടിത ശേഷിയാര്‍ജ്ജിച്ച ജീവനക്കാരില്‍ ബഹുഭൂരിപക്ഷവുമെന്ന് പകല്‍പോലെ സത്യം. പക്ഷേ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ക്കാവുന്നില്ല. ‘ചുരുക്കം ചിലര്‍’ അഴിമതിചെയ്യുന്നുണ്ടാകും. അതിനെ പൊതുവല്‍ക്കരിക്കരുതെന്നു വാദമാണ് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ സദാ ഉയര്‍ത്തുന്നത്. ‘ചുരുക്കം ചിലര്‍’ മാത്രമെന്നത് തന്നെ കളവാ െണന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

അഴിമതിരഹിത സിവില്‍ സര്‍വ്വീസിനായി തങ്ങള്‍ ഏറെ ശ്രദ്ധാലുക്കളാണെന്ന് സമര്‍ത്ഥിക്കുന്നതിലുള്ള ഇവരുടെ സാമര്‍ത്ഥ്യം അപാരം തന്നയാണ്. ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ ഇങ്ങനെ സമര്‍ത്ഥിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാലിപ്പോഴും ‘ചുരുക്കം ചിലര്‍’ അഴിമതിക്കാരാണെന്ന് അവര്‍ സമ്മതിച്ചുകൊണ്ടേയിരിക്കുന്നു. ഇവിടെ അഴിമതിരഹിത സിവില്‍ സര്‍വ്വീസിനായി അവര്‍ സ്വീകരിക്കുന്നുവെന്നു പറയപ്പെടുന്ന നടപടികള്‍ എക്കാലവും ആത്മാര്‍തഥതയില്ലാത്തതാണെന്ന യാഥാര്‍ത്ഥ്യം അതേപ്പടി തുടരുകയാണ്.

കൈക്കൂലി വാങ്ങുന്നവരെ വിജിലന്‍സ് കേസില്‍ നിന്ന് രക്ഷപ്പെടുത്തുവാനുള്ള സര്‍വ്വവിധ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ മെനയുകയെന്നതാണ് കേരളത്തിലെ സര്‍വ്വീസ് സംഘടനകളുടെ മുഖ്യ ദൗത്യം. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളെ അട്ടിമറിച്ച് അതെല്ലെങ്കില്‍ നിര്‍ജ്ജീവമാക്കി തങ്ങളുടെ സംഘടനയിലുള്‍പ്പെടുന്നവരെ പുഷ്പം പോലെ രക്ഷിച്ചെടുക്കുകയെന്നത് യൂണി യന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. ഇതില്‍ ഇടത്-വലത് യൂണിയനുകളെന്ന ഭേദമേയില്ല.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പ്രാഥാമികരോഗ്യകേന്ദ്രം, സര്‍ക്കാര്‍ ആശുപത്രി എന്നിങ്ങനെയാണ് സര്‍ക്കാര്‍ ആതുരാലയ ശൃംഖല. ഗ്രാമീണ തലങ്ങളിലെ ആശുപത്രികളടക്കമുള്ളവ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഒട്ടും ചെറുതല്ലാത്ത സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശു പത്രികളിലെ ഡോക്ടര്‍മാരില്‍ ഏറിയകൂറും ഏറെ അനുഭവസമ്പത്തുള്ളവരും ശേഷി തെളിയി ച്ചിട്ടുള്ളവരാണ്. നേഴ്‌സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും മതിയായ യോഗ്യതയുള്ളവരുമാണ്. ഇതൊക്കെയാണെങ്കിലും സര്‍ക്കാര്‍ ആതുരാലയങ്ങളിലേക്ക് പോകുന്നതില്‍ ബഹുഭൂരി പക്ഷവും പണക്കാരനെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ വിമുഖരാണ്.

സര്‍ക്കാര്‍ ആശു പത്രികളിലെ പരാധീനതകള്‍ ജനങ്ങളെ സ്വകാര്യ ആശുപത്രികളിലേക്ക് വഴിതിരിച്ചു വിടുന്നുവെന്നതില്‍ ശരിയുടെ അംശങ്ങളില്ലാതില്ല. സര്‍ക്കാര്‍ ആതുരാലയങ്ങളില്‍ നിന്നും പൊതുവെ ജനങ്ങള്‍ അകലുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? സര്‍ക്കാര്‍ ആതുരാലയങ്ങളിലെ ഡോക്ടര്‍മാര്‍ മുതല്‍ താഴെ തലത്തിലുള്ള തൂപ്പുക്കാരടക്കമുള്ളവര്‍ സംഘടിത ശേഷി ആര്‍ജ്ജിച്ചിട്ടുള്ളവരാണ്. വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോഷക/വര്‍ഗ്ഗ ബഹുജന സംഘടനകളിലുള്‍പ്പെട്ടവരാണ് ഇവരെല്ലാം. കാലാകാലങ്ങളില്‍ സേവന വേതന ആനുകൂല്യങ്ങള്‍ സംഘടിതശേഷിയുടെ പിന്‍ബലത്തില്‍ പിടിച്ചുവാങ്ങുകയെന്നതാണ് ഇവരുടെയെല്ലാം മുഖ്യദൗത്യം. സ്ഥലമാറ്റം, അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട നടപടി ഇതെല്ലാം യൂണിയന്‍ നേതൃത്വത്തിന്റെ സമര്‍ദ്ദങ്ങള്‍ക്കപ്പുറത്തേക്കുപോകില്ല.

പൊതുജനാരോഗ്യ മേഖലയിലെ വികസനത്തെ മാതൃകവല്‍ക്കരിച്ചവരെന്ന് അവകാശ പ്പെടുന്നവരടക്കമുള്ളവരുടെ വര്‍ഗ്ഗ ബഹുജന സംഘടനയിലുള്‍പ്പട്ടവരടക്കം പൊതുജന ങ്ങള്‍ക്ക് സേവനം കൃത്യമായി ലഭ്യമാക്കുന്നില്ല. സര്‍ക്കാര്‍ ആതുരാലായങ്ങളില്‍ തൊട്ടതിനും പിടിച്ചതിനും കൈകകൂലി. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കൈമാറുന്നതിനുപോലും കൈക്കൂലി. ഇത്തരം ജീവനക്കാര്‍ക്കെതിരെ ഭരിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാനുമാകുന്നില്ല. സംഘടി തശേഷിയുടെ പിന്‍ബലത്തിലാണ് ഇവരെല്ലാം ജനവിരുദ്ധരാകുന്നതും സേവനം നിഷേധിക്കു ന്നവരുമാകുന്നുതും. തങ്ങളെ ശത്രുക്കളായി കാണുന്നവരുടെ സേവനം സ്വീകരിക്കുവാന്‍ ജനങ്ങള്‍ ഭയക്കുന്നു. മടിക്കുന്നു. ഇത്തരം സര്‍ക്കാര്‍ ജീവനക്കാരെകൊണ്ട് പൊറുതിമു ട്ടിയിടത്താണ് സ്വകാര്യ ആതുരാലായങ്ങള്‍ കൂണുപോലെ മുളയ്ക്കാന്‍ തുടങ്ങിയതും അവ ബഹുഭൂരിപക്ഷത്തിന് ആശ്രയകേന്ദ്രങ്ങളായതും.

പൊതുജനാരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിയെ മുന്‍നിര്‍ത്തിയാണ് കേരളത്തിന്റെ വികസനം മാതൃകാവല്‍ക്കരിക്കപ്പെട്ടത്. ഈ ഇരു മേഖലകളിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തമെന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ചും ക്രൈസ്തവസഭകളുടെ പങ്കാളിത്തം. പൊതുജനാരോഗ്യ മേഖലയുടെ തന്നെ കാര്യമെടുക്കുക. ക്രൈസ്തവ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയിലെന്നപോലെ പൊതുജനാരോഗ്യ മേഖലയിലും പ്രത്യേകം ഊന്നല്‍ നല്‍കപ്പെട്ടു. കേരളത്തില്‍ അങ്ങോളമിങ്ങോളം മിഷന്‍ ആശുപ ത്രികളടക്കം ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ആതുരാലയങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചെറുതും വലുതുമായ ഒട്ടനവധി ആതുരാലയങ്ങള്‍ ആരംഭിച്ചു. മുസ്ലീം-ഈഴവ മാനേജ് മെന്റുകളുടേയും അമൃതാനന്ദമയി ട്രസ്റ്റുകളടക്കമുള്ളവയുടെയും നേതൃത്വത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ കോളേജുകളും സ്ഥാപിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കിനേക്കാള്‍ കൂടുതല്‍ മുതല്‍മുടക്കാന്‍ സ്വകാര്യ മേഖല മുന്നോട്ട് വന്നതോടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ പുരോഗതി ഒരു പുത്തന്‍ പാതയിലേക്ക് പ്രവേശിച്ചു. കേരളത്തിലെ വൈദ്യശാസ്ത്രരംഗത്തെ മികവും അത്യാധുനിക ആശുപത്രികളുടെ പെരുക്കവും കൂടിയായപ്പോള്‍ കേരളത്തിന്റെ ആരോഗ്യരംഗം വ്യവസായവല്‍ക്കരിക്കപ്പെട്ടു. ഇതോടെ മെഡിക്കല്‍ ടൂറിസത്തിന്റെ പാതയും പ്രത്യക്ഷപ്പെട്ടു.

സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി തന്നെ ആരോഗ്യമേഖല വ്യവസായ വല്‍ക്കരിക്കപ്പെട്ടു. ജനങ്ങളുടെ ആരോഗ്യ ചെലവ് വര്‍ദ്ധിച്ചു. എങ്കിലും സ്വാകാര്യ ആശുപത്രികളിലേക്ക് ഒഴുക്കിന് ഒരു കുറവുമില്ല. ചെലവ് ഏറുന്നതിനേക്കാള്‍ പ്രധാനം സ്വകാര്യ ആശുപത്രി ജീവനക്കാര്‍ ചികിത്സക്കായിയെത്തുന്നവരെ സര്‍ക്കാര്‍ ആശുപത്രി കളിലേതുപോലെ ശത്രുക്കളായി കാണുന്നില്ലെന്നതുതന്നെയാണ് സ്വാകാര്യ ആശുപത്രികളിലേക്ക് ഒഴുക്കിന് കാരണം. സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ രോഗികളോടും കൂട്ടുനില്‍ക്കുന്നവരോടും അനുഭാവപൂര്‍വ്വം പെരുമാറുന്നു. സേവന സന്നദ്ധതയുടെ മാതൃകകളാകുന്നു. ഇതൊക്കെയാണ് സ്വകാര്യ ആശുപത്രി വ്യവസായ മേഖല പുരോഗമിക്കുന്നതിനും കേരള പൊതുജനാരോഗ്യമേഖലയ്ക്ക് പുത്തനുണര്‍വ്വുണ്ടാക്കുന്നതിനും വഴിമരുന്നായത്. ജീവനക്കാരുടെ സൗഹാര്‍ദ്ദപരമായ സേവന സന്നദ്ധത, പെരുമാറ്റം ഇതെല്ലാം മാനേജ്‌മെന്ററിന്റെ കര്‍ശന നിയന്ത്രണത്തിന്റെ പ്രതിഫലനമാണ്. മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ മാനിക്കുവാന്‍ നിര്‍ഡബന്ധിക്കപ്പെടുന്നവരാണ് സ്വകാര്യ ആശുപത്രി ജീവന ക്കാര്‍. ഇതിന്റെ ഗുണഫലങ്ങള്‍ സ്വകാര്യ ആശുപത്രികളിലെത്തുന്നവര്‍ക്ക് കൃത്യമായി അനുഭവപ്പെടുന്നുണ്ടുതാനും.

സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ ട്രേഡ് യൂണിയനുകളിലൂടെ സംഘടിതശേഷി ആര്‍ജ്ജിക്കുകയാണ്. സംഘടിതശേഷിയിലൂടെ അവകാശബോധം ഊട്ടിയുറപ്പിക്കുന്നതില്‍ മാത്രമാണ് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെ ഊന്നല്‍. ജീവനക്കാരെ/ തൊഴിലാളികളെ അവകാശബോധം പഠിപ്പിക്കുന്ന ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ ചുമതലാബോധം പഠിപ്പി ക്കുന്നതില്‍ മെനക്കെടാറേയില്ല. ചുമതലാബോധത്തിനേക്കാള്‍ അവകാശ ബോധത്തിനുമേല്‍ അടയിരിക്കുന്ന ട്രേഡ് യൂണിയന്‍ സംസ്കാരമാണ് ഇവിടെ. ചുമതലാബോധം പഠിപ്പിക്കപ്പെടുന്നില്ലെന്നത് വികസന വിരുദ്ധതയിലേ പര്യവസാനിക്കൂ.

പൊതുജനാരോഗ്യ മേഖലയെ സജീവമാക്കുന്ന സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതോടെ സ്വകാര്യ ആശുപത്രികളില്‍ സേവന സന്നദ്ധതയുള്ളവരെ കണ്ടെടുക്കുകയെന്നത് അത്രകണ്ട് എളുപ്പമാകില്ല. സംഘടിതശേഷിയുടെ പിന്‍ബലത്തില്‍ മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങളെ അവഗണിക്കുവാനും വെല്ലുവിളിക്കുവാനും ജീവനക്കാര്‍ക്ക് മടിയില്ലാതാകാം. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ നിഷേധതാത്മക സമീപനം തന്നെയായിരിക്കും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും അനുവര്‍ത്തിക്കുക. ഇത് മാതൃകവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിന്റെ പൊതു ജനാരോഗ്യ മേഖലയില്‍ ഒട്ടും അഭലക്ഷണീയമല്ലാത്ത അവസ്ഥ സൃഷ്ടിച്ചേക്കുമെന്ന് ആശങ്കപ്പെടേണ്ടതുണ്ട്.

 കേരളത്തിന്റെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മിലിറ്റന്റ് ട്രേഡ് യൂണിയനെന്ന അപഖ്യാതി കൂടെയുണ്ട്. കേരളം വ്യവസായികമായി പിറകോട്ടുപോയതിന് മുഖ്യകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് മിലിറ്റന്റ് ട്രേഡ് യൂണിയനിസം തന്നെയാണ്. സംഘബലത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെ പഞ്ചിങ്ങ് മിഷ്യനുകളുടെ പപ്പും തോലുമെടുത്തവരാണീ ജീവനക്ക ാരേെന്നാര്‍ക്കുക. നിര്‍ദ്ദിഷ്ട സേവനാവകാശ നിയമത്തെ അട്ടിമറിക്കുന്നതിന് പിന്നിലും ജീവനക്കാരുടെ സംഘബലം. ‘ചൂടുവെളളത്തില്‍ പൂച്ച പച്ചവളളം കണ്ടാലും പേടിക്കു’മെന്നിട ത്താണ്  ചുമതലബോധം ഊട്ടിയുറപ്പിക്കപ്പെടാതെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാര്‍ സംഘടിതശേഷി ആര്‍ജ്ജിക്കുന്നതില്‍ ആശങ്കപ്പെടുന്നത്.

യൂണിയന്‍ നേതൃത്വങ്ങള്‍ക്ക് ഇരട്ടത്താപ്പ്

 തുച്ഛമായ ശബളത്തിന് നിയമാനുസൃതമായ സമയനിഷ്ഠകള്‍ പോലും മാനിക്കപ്പെടാതെ 12-13 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുവാന്‍ വിധിക്കപ്പെട്ടവരാണ് നഴ്‌സുമാരടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാര്‍. സ്വകാര്യ ആശുപത്രി മാനേജുമെന്റുകളുടെ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പലപ്പോഴും പട്ടാള ചിട്ടകളെക്കാള്‍ കഷ്ടമത്രെ. ചട്ടം പഠിപ്പിക്കപ്പെട്ട സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പെരുമാറ്റവും സൗഹാര്‍ദ്ദപരമായ സമീപനവും സ്വകാര്യ ആശുപത്രികളുടെ വളര്‍ച്ചയ്ക്ക് വളക്കൂറായിട്ടുണ്ട്. ചിട്ടയായ സേവന സന്നദ്ധതയുടെ പിന്‍ബലത്തില്‍ ആതുരസേവനം വ്യവസായമായി വളര്‍ന്നുവെങ്കിലും നിയമാനുസൃത സേവന-വേതന ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് മാനേജ്‌മെന്റുകള്‍ ഒരുക്കമേയല്ല. ലക്ഷങ്ങള്‍ ലോണെടുത്ത് പഠിച്ച നേഴ്‌സുമാരടക്കമുള്ളവര്‍ക്ക് തുച്ഛമായ ശബളമാണ് നല്‍കപ്പെടുന്നത്. ഈ ശബളം മാനേജ്‌മെന്റ് തന്നെ നടത്തുന്ന ആശുപത്രി കാന്റീനില്‍ കൊടുക്കാന്‍ പോലും തികയുന്നില്ല. ഇത്തരമൊരു അവസ്ഥയിലാണ് നേഴ്‌സുമാര്‍ സമരരംഗത്ത് എത്തിപ്പെടുന്നത്. മാനേജ്‌മെന്റിന്റെ അടിമകളായി പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരായി സ്വകാര്യ ആശുപത്രി ജീവനക്കാര്‍. ഈ സാഹചര്യത്തില്‍ നേഴ്‌സുമാരടക്കമുള്ളവര്‍ ന്യായമായ സേവനവേതന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമരരംഗത്ത് എത്തിയില്ലെങ്കിലേ അതിശയമുള്ളൂ.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ അജണ്ടതന്നെ മാറിയിരിക്കുന്നു. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ ഇവരൊക്കെയാണ് ഇപ്പോള്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ കണ്ണില്‍പ്പെടുന്നുള്ളൂ. ഇവരില്‍ നിന്ന് മാസാമാസങ്ങളില്‍ കൃത്യമായി തന്നെ യൂണിയന്‍ ഓഫീസുകളില്‍ ലെവിയെത്തും. ഉത്‌സവ സീസണുകളില്‍ പ്രത്യേക ലെവികളുമെത്തും. ഇത്തരം ലെവികളുടെ പിന്‍ബലത്തില്‍ തടിച്ചുകൊഴുത്ത തൊഴിലാളി യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍ചൊന്ന നേഴ്‌സുമാര്‍, പീടിക തൊഴിലാളികള്‍, അണ്‍എയ്ഡഡ് സ്ക്കൂള്‍ അദ്ധ്യാപകര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവരൊന്നും സംഘടിപ്പിക്കപ്പെടേണ്ട തൊഴിലാളിവര്‍ഗങ്ങളല്ല. ഈ തൊഴിലാളികള്‍ക്ക്/ ജീവനക്കാര്‍ക്ക് യൂണിയന് ലെവി നല്‍കാന്‍ തക്കവിധമുള്ള ശമ്പളം കിട്ടുന്നില്ലെന്ന് നേതൃത്വങ്ങള്‍ക്കറിയാം. ജീവനക്കാരുടെ (തൊഴിലാളികളുടെ) മാസശമ്പളത്തിന്റെ കനം നോക്കിയാണ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം.

ഐടി പ്രൊഫഷണലുകളെ യൂണിയന്‍വല്‍ക്കരിക്കുന്നതിലാണ് തൊഴിലാളി യൂണിയനുകളിപ്പോള്‍ പരക്കംപായുന്നത്. മാസമാസം കൈ നിറയെ പൈസ കിട്ടുന്നവരാണ് ഐടി പ്രൊഫഷണലുകള്‍. അതില്‍ നിന്ന് ഒരു ഓഹരി കൃത്യമായി ലെവിയായി യൂണിയന്‍ ഓഫീസുകളിലെത്തിക്കുകയെന്നത് ഐടി യൂണിവല്‍ക്കരണ തന്ത്രങ്ങള്‍ക്ക് പിന്നിലെന്ന് പകല്‍ പോലെ വ്യക്തം.

സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ ചെറുതും വലുതുമായ കച്ചവടക്കാര്‍ ഇവരെല്ലാം തന്നെ തൊഴിലാളി യൂണിയന്‍/രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ കൂടിയാണ്. തെരഞ്ഞെടുപ്പ്, സമ്മേളനങ്ങള്‍ തുടങ്ങിയ വേളകളില്‍ വന്‍തുക സംഭാവന നല്‍കുന്നവരാണ് ഇപ്പറഞ്ഞ ആശുപത്രി മാനേജ്‌മെന്റുകളും കച്ചവടക്കാരുമടക്കമുള്ളവരും. ഇവരെ വെറുപ്പിച്ച് ഇവരുടെ കീഴില്‍ തൊഴിലെടുക്കുന്നവരെ സംഘടിപ്പിക്കാന്‍ വിപ്ലവ തൊഴിലാളിവര്‍ഗ്ഗ സംഘടനകളുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ മണ്ടത്തരം. എന്നാലിപ്പോള്‍ നേഴ്‌സുമാരോട് അനുഭാവം പ്രകടിപ്പിച്ച് ചില പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. ഇത്രയും കാലം നേഴ്‌സുമാരടക്കമുള്ള തൊഴില്‍ വിഭാഗത്തെ കണ്‍തുറന്നുകാണാന്‍ കൂട്ടാക്കാതിരുന്ന സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി തുടങ്ങിയ ട്രേഡ്് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഇവരെ പങ്കിട്ടെടുക്കുവാനുള്ള തത്രപ്പാടിലാണ്. ഇവര്‍ പക്ഷേ ഇത്രയും കാലം എവിടെയായിരുന്നുവെന്ന് പറയാന്‍ ബാദ്ധ്യസ്ഥരാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മിനിമം വേതനവ്യവസ്ഥ തരപ്പെടുത്തികൊടുത്ത് ഈ നേഴ്‌സുമാരെ തങ്ങളുടെ കൂടെ നിര്‍ത്തി മാസാമാസം ‘ലെവി’ (തുച്ഛമായ തുകയാണെങ്കിലും) കൈപ്പറ്റി വോട്ടുബാങ്കാക്കി മാറ്റുകയെന്നതിനപ്പുറത്തേക്ക് ഈ ട്രേഡ് യൂണിയനുകള്‍ക്ക് മറ്റ് അജണ്ടക ളൊന്നും തന്നെയില്ല. തങ്ങളുടെ ശക്തി കേന്ദ്രങ്ങളാക്കി നേഴ്‌സുമാരെ മാറ്റാമെന്നുള്ള കണക്കുകൂട്ടലുമായിട്ടാണ് ഇപ്പോള്‍ തൊഴിലാളി യൂണിയനുകള്‍ മുന്നോട്ടുവരുന്നത്. സമരനേതൃത്വം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഹൈജാക്ക് ചെയ്യുന്നത് ഗുണകരമാകുമോയെന്ന് സമരം ചെയ്യുന്ന നേഴ്‌സുമാര്‍ തന്നെ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടതാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം നേടിക്കൊടുക്കുന്നതില്‍ ഈ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഇടപ്പെടലുകള്‍ അത്ര അനിവാര്യമാകുന്നില്ല. ഇതില്ലാതെത്തന്നെ നേഴ്‌സു മാര്‍ക്ക് ഇത് ലഭിക്കാവുന്നതേയുള്ളൂ. മിനിമം വേതനത്തിനേക്കാളുപരി അധ്വാനത്തിനനുസരിച്ചുള്ള വേതനം ലഭ്യമാക്കപ്പെടുന്നുവെങ്കില്‍ മാത്രമേ ട്രേഡ് യൂണിയന്‍ ഇടപ്പെടലുകള്‍ നേഴ്‌സുമാര്‍ക്ക് ഗുണകരമാകൂ. തൊടുപുഴയിലെ പൈങ്കുളം ആശുപത്രിയില്‍ സമരം ചെയ്ത നേഴ്‌സുമാരോട് ഇടുക്കിയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ്സ് നേതാവ് ആവശ്യപ്പെട്ടത് മിനിമം വേതനത്തേക്കാള്‍ കൂടുതല്‍ വേണമെന്നുള്ള ആവശ്യം മാനേജ്‌മെന്റിനുമുന്നില്‍ വെക്കരുതെന്നാണ്. ഇത് ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും ഇരട്ടത്താപ്പ് ! ഇതു പക്ഷെ ഏറ്റവും കൂടുതല്‍ തിരിച്ചറിയേണ്ടത് സമരരംഗത്തിറങ്ങിയിട്ടുള്ള നേഴ്‌സുമാര്‍ തന്നെയാണ്. ട്രേഡ് യൂണിയന്‍ സംസ്കാരം അപനിര്‍മ്മാണത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും കൊടിയടയാളങ്ങളല്ലെന്നെുക്കൂടി നേഴ്‌സുമാര്‍ തിരിച്ചറിയണം.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…