ഇരുട്ടിന്‍ തേങ്ങലുകള്‍

posted by ലിജിമോള്‍ വി.എ, ഹ്യൂമാനിറ്റിസ്, ജിഎച്ച്എസ്എസ് പീച്ചി on  24 July 11 at 05:24 AM

സായാഹ്ന വേളയില്‍ പച്ചപുല്‍പ്പായയില്‍

ഏകാഗ്രചിത്തയായ് ഞാനിരിക്കേ

മിന്നിത്തിളങ്ങുമാ മിന്നാമിനുങ്ങുകള്‍

പൊന്‍ശോഭയെങ്ങും പരത്തീടുന്നു.

ഇളംതെന്നല്‍ തഴകുവമെന്‍ വാര്‍മുടിയില്‍

മിന്നാമിനുങ്ങുകള്‍ ഉമ്മവെച്ചു പാറീ

മെല്ലെ ശിരസ്സുയര്‍ത്തീ നോക്കീ ഞാന്

പൂനിലാവുപൊഴിക്കുമാ പൂര്‍ണ്ണ ചമ്ദ്രനെ

പെട്ടന്നതാ വിണ്ണിന്‍ മാറില്‍ നിന്നുമെന്‍ –

കവിള്‍ത്തടത്തിവലിറ്റിറ്റുവീണു മഴത്തുളളീ

തെല്ലു ഞെട്ടി ഞാന്‍ നോക്കവേ കണ്ടൂ

തിളങ്ങും നയനവുമായ് നില്‍ക്കുമാ താരത്തെ

കണ്ണൊന്നു ചിമ്മിയവള്‍ എന്നെ നോക്കി

വീണ്ടുമെന്‍ നെറ്റിമേലുതിര്‍ന്നു വീണൂ മഴത്തുളളീ

ഗഗനഗൃഹത്തില്‍ വെണ്‍മെത്തമേല്‍ കിടക്കുമാ –

താരത്തിന്‍ കണ്ണില്‍ തിളങ്ങുന്ന കണ്ണുനീരോ ?

തെല്ലു കൌതുകം പൂണ്ടു ചോദിച്ചു ഞാന്‍

ഹേ, താരസുന്ദരി നീയെന്തിനു മിഴിനീര്‍ പൊഴിക്കുന്നൂ ?

പാതിയടഞ്ഞ കണ്ണുകള്‍ പതുക്കെ ത്തുറന്നവള്‍ ചൊല്ലീ

നീ കേള്‍ക്കുന്നില്ലയോ ഈ ഇരുട്ടിന്‍ തേങ്ങലുകള്‍

ഈ ലോകമെത്ര സുന്ദരം ഈ ലോക ജിവിതം ദുഷ്ക്കരം

“ആനന്ദചിത്തയായ് കണ്‍തുറന്ന നാള്‍ കണ്ടു ഞാന്‍

തിന്മയെപ്പെറ്റുപ്പോറ്റും മനുജനെ

അമ്മയാം ഭൂമിയെകൊന്നുതിന്നുന്നവര്‍

തിന്മതന്‍ വിത്തുകള്‍ വാരി വിതറുന്നു

കൊല്ലും കൊലയും ഹരമായയീ മണ്ണില്‍

ദു:ഖമാംഭാണ്ഡം മുതുകില്‍ ചുമന്ന് ശാന്തി തേടി-യലയുന്നൂ ചിലര്‍.

ഒന്നും കണ്ടില്ലെന്നു നടിച്ച ഞാന്‍ കേള്‍ക്കുന്നതോ

പട്ടിണിപ്പാവങ്ങള്‍ തന്‍ മുറവിളികള്‍ “

Related Post