ഒരു പതിറ്റാണ്ടിലധികം കേസ് കേട്ടതിന് ശേഷമാണ് 2018 സെപ്തംബ ർ 28 ന് വി ധി പറഞ്ഞത്. അത് വീണ്ടും പുന:പരിശോധിക്കപ്പെടണമെന്നിടത്ത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള ജഡ്ജി സംഘം ഈ കേസിനെ ലാഘവബുദ്ധിയോടെ സമീപിച്ചുവെന്ന് വ്യാഖ്യാനിക്കേണ്ടിവരില്ലേ?
ഇനി സുപ്രീം കോടതി ജനുവരി 22ന് ! 50 പുന:പരിശോധന ഹർജികൾ അനുവദിക്കപ്പെട്ടിരിക്കുന്നു. സ്ത്രീ പ്രവേശന വിധിയിൽ പക്ഷേ സ്റ്റേയില്ല. ഇതോടെ ഹിന്ദുത്വ ആൾക്കൂട്ട വെല്ലുവിളികളുടെ ശക്തി കൂട്ടേണ്ട വോട്ടു ബാങ്ക് രൂപീകരണ ബാധ്യത ഇനിയും ഹിന്ദുത്വവാദികൾക്ക് ഏറ്റെടുക്കേണ്ടിവരും. സർക്കാരാകട്ടെ ക്രമസമാധാന ലംഘനമെന്നതിനെ തടയിടുവാനുള്ള സംയമനത്തിന്റെ പുത്തൻ അടവുകൾ പ്രയോഗിയ്ക്കുവാൻ നിർബ്ബന്ധിക്കപ്പെടാതിരിക്കിക്കുകയില്ലതാനും. സ്റ്റേ അനുവദിക്കാതിരുന്നതിൽ ഇതുവരെ സർക്കാർ സ്വീകരിച്ച നിലപാടും നടപടികളും ശരിയെന്നതിന്റെ ശക്തമായ സൂചനകളുണ്ട്.
ഇനിയും കാതലായ സംശയം ബാക്കി. ശബരിമല സ്ത്രീ പ്രവേശന വിധിയിൽ നിന്ന് പിറകോട്ട് പോകുവാൻ സുപ്രീoകോടതിക്ക് കഴിയുമോയെന്നത് അതീവ ഗൗരവമേറിയ സംശയം. ആചാര – അനുഷ്ഠാന ലംഘനങ്ങൾ അനുവദിക്കില്ലെന്ന ആൾക്കൂട്ട ബഹളം കണ്ട് രാജ്യത്തെ പരമോന്നത നീതിപീംത്തിന്റെ മുട്ട് വിറക്കുന്നുവെങ്കിലത് ഇന്ത്യൻ പാർലമെൻററി വ്യവസ്ഥയുടെ നിലനില്പിന് നേരെ ഉയർത്തുന്ന ചോദ്യചിഹ്നമായി അവശേഷിക്കും.
കോടതിയെ വെല്ലുവിളിക്കുന്നതിലൂടെ ഹിന്ദുത്വ സ്പോൺസേഡ് ആൾക്കൂട്ട ലക്ഷ്യം ഹൈന്ദവ ഏകീകരണത്തിലുടെ ഹിന്ദു വോട്ടു ബാങ്ക് ശക്തിപ്പെടുത്തുകയെന്നത് തന്നെ. മാറിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അധികാര രാഷ്ട്രീയത്തിന്റെ അകത്തളത്തിലേറാൻ വോട്ടു ബാങ്ക് രൂപീകരണവും പരിപാലനവും മുഖ്യ ചേരുവയായി മാറിയിട്ടുണ്ട്. പക്ഷേ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ സവിശേഷതകളിലൊന്നായ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ ചെലവിൽ വേണോ ഹിന്ദുത്വവോട്ടു ബാങ്ക് രൂപീകരണം?
ഹിന്ദുത്വ ആൾകൂട്ട വെല്ലുവിളി ഒരു കോടതി വിധിയുടെ വിധി നിർണ്ണയിക്കുന്നുവെന്നുവന്നാൽ അതിലൂടെ ലോകത്തിലെ വിഖ്യാതമായ ജനാധിപത്യ വ്യവസ്ഥയുടെ ദുരവസ്ഥയായിരിക്കും വെളിവാക്കപ്പെടുക. മാസങ്ങൾക്ക് മുമ്പു പോലും സുപ്രീം കോടതിയുടെ വിധികൾ കോടതി തന്നെ പിൻവലിക്കുകയോ മയപ്പെടുത്തുകയോ ഭേദഗതി ചെയ്യുകയോ ചെയ്തിട്ടുണ്ട്. പാതയോരത്തെ ബാറുകളുടെയും മദ്യഷോപ്പുകളുടെയും പ്രവർത്തനം അവസാനിപ്പിക്കണമെന്ന ഉത്തരവിൽ നിന്ന് കോടതി തന്നെ ഏറെക്കുറെ പിന്നോട്ടു പോയിയെന്നത് കണ്ടതാണ്. ഇത്തരമൊരു ലാഘവത്തോടെ കോടതിക്ക് ശബരിമല സ്ത്രീ പ്രവേശന കോടതി വിധിയിൽ മാറ്റം വരുത്തുകയെന്നത് എളുപ്പമാവില്ല.
മൗലിക അവകാശ സംരക്ഷണമെന്ന മൗലികമായ ഭരണഘടനാപരമായ ഭാരിച്ച ഉത്തരവാദിത്തമാണ് ശബരിമല സ്ത്രീ പ്രവേശന വിധിയിലുടെ പരമോന്നത കോടതി ഏറ്റെടുത്തത്. ഇതിൽ നിന്ന് പിറകോട്ടു പോകുന്നുവെങ്കലതിൽ നിന്ന് മൗലിക അവകാശ സംരക്ഷണ ചുമതല നിർവ്വഹിക്കുന്നതിൽ ഇന്ത്യൻ നീതിപീഠം ഭയപ്പെടുന്നുവെന്ന് വായിച്ചെടുക്കേണ്ടി വരും. ഇന്ത്യൻ നിയമ വ്യവസ്ഥക്കുമേൽ സവർണ താന്ത്രിക താല്പര്യങ്ങൾ മേൽകൈ നേടുന്ന അവസ്ഥ സ്വതന്ത്ര നീതിന്യായ വ്യവസ്ഥ മുഖമുദ്രയായുള്ള ഇന്ത്യൻ ജനാധിപത്യവസ്ഥയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ശുഭകരമാവില്ല.
ക്രമസമാധാന ലംഘനമെന്ന തുറുപ്പുചീട്ട് ഇറക്കി കളിച്ചാൽ നീതിപീംത്തെ വിറപ്പിക്കുവാനാകുമെന്ന സന്ദേശമുണ്ടായാലും അത് ഗുണകരമാവില്ല. ഇതിലുപരി അഞ്ചംഗ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച കോടതി വിധി പുന:പരിശോധനക്ക് വിധേയമാക്കുവാൻ തീരുമാനിക്കപ്പെട്ടിരിക്കുന്നു. ഒരു പതിറ്റാണ്ടിലധികം കേസ് കേട്ടതിന് ശേഷമാണ് 2018 സെപ്തംബ ർ 25 ന് വി ധി പറഞ്ഞത്. അത് വീണ്ടും പുന:പരിശോധിക്കപ്പെടണമെന്നിടത്ത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള ജഡ്ജി സംഘം ഈ കേസിനെ ലാഘവബുദ്ധിയോടെ സമീപിച്ചുവെന്ന് വ്യാഖ്യാനിക്കേണ്ടി വഒരു പതിറ്റാണ്ടിലധികം കേസ് കേട്ടതിന് ശേഷമാണ് 2018 സെപ്തംബ ർ 25 ന് വി ധി പറഞ്ഞത്. അത് വീണ്ടും പുന:പരിശോധിക്കപ്പെടണമെന്നിടത്ത് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസുൾപ്പെടെയുള്ള ജഡ്ജി സംഘം ഈ കേസിനെ ലാഘവബുദ്ധിയോടെ സമീപിച്ചുവെന്ന് വ്യാഖ്യാനിക്കേണ്ടിവരില്ലേ?