കെ കെ ശ്രീനിവാസൻ/kk Sreenivasan
Wayanad: The govt must be keen on prioritizing Victims’ Autonomy in the Rehabilitation Process

ദുരന്ത സ്മാരക കോളനികൾ ഇനിയും സൃഷ്ടിയ്ക്കപ്പെടരുത്. പ്രത്യാശകളയുർത്തുന്ന കീർത്തി സ്തംഭങ്ങളാകണം പുന:രുദ്ധാരണം.
ദുരന്തബാധിതർക്ക് സ്ഥലവും രൂപയും നൽകുക… അവർക്കറിയാം എവിടെ വീടെങ്ങനെ നിർമ്മിയ്ക്കണമെന്ന്….
ഇതിനകം ശേഖരിക്കപ്പെട്ട സംസ്ഥാനത്തിൻ്റെ ദുരിതാശ്വാസ ഫണ്ട് 100 കോടി. കേന്ദ്ര സർക്കാർ വക തരാതിരിയ്ക്കില്ല. എല്ലാംകൂടി വരുന്നതുക വീതിച്ച് (എത്രയെന്ന് തിട്ടപ്പെടുത്താൻ നിശ്ചിത മാനദണ്ഡമാകാം ) ദുരന്തബാധിതരുടെ
ബാങ്ക് അക്കൗണ്ടിൽ നേരിട്ടെത്തിയ്ക്കുക. അതുപയോഗപ്പെടുത്തി അവർ വീടുവയ്ക്കട്ടെ… സാധ്യമെങ്കിൽ നിർമ്മാണ സാമഗ്രികളുടെ നികുതി ഒഴിവാക്കി നൽകുക.
ഉപജീവനോപാധികൾ തിരിച്ചുപിടിയ്ക്കുന്നതിനുള്ള സഹായധനവും ബാങ്ക് അക്കൗണ്ടുകളിലെത്തണം… എല്ലാറ്റിനും അവർ മുൻകയ്യെടുക്കട്ടെ….
സാഹചര്യത്തിൻ്റെ സമ്മർദ്ദം ദുരന്തബാധിതരെ എല്ലാറ്റിനും സ്വയംപ്രാപ്തരാക്കുക തന്നെ ചെയ്യും… സർക്കാർ അവർക്കൊപ്പമെന്നതുറപ്പിയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി….
സർക്കാരിൻ്റെ നേരിട്ടുള്ള ദുരിതാശ്വാസ – പുനരധിവാസ പ്രക്രിയ ബാധിതർക്ക് മറ്റൊരു ദുരന്തമാകും. അതരുത്. മുൻകാല ഖേദകര അനുഭവങ്ങളാണ് സർക്കാർ നേരിട്ട് ഒന്നുമേ ചെയ്യരുതെന്ന് പറയിപ്പിയ്ക്കുന്നത്… മലീന ജലമൊഴുക്കിവിടുന്നതിനുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ സർക്കാരും സന്നദ്ധ സംഘടനകളും നിർമ്മിച്ചു നൽകിയ (തട്ടികൂട്ടിയയെന്നു പറയട്ടെ ) കൊല്ലത്തെ സുനാമി പുനരധിവാസ വീടുകൾ വർഷങ്ങൾക്കകം പൊളിഞ്ഞു പാളീസായി വാസയോഗ്യമല്ലാതായി പോകുന്നുവെന്നത് അനവധി ഉദാഹരണങ്ങളിലൊന്നു മാത്രം….
വയനാടിൻ്റെ പേരിൽ ശേഖരിയ്ക്കപ്പെടുന്ന ദുരിതാശ്വാസ ഫണ്ടിൻ്റെ യഥാർത്ഥ ഗുണഭോക്താക്കൾ ദുരന്തബാധിതരെന്നു മാത്രം സർക്കാർ ഉറപ്പുവരുത്തുക. കോടികളുപയോഗിച്ച് നേരിട്ടുള്ള സർക്കാർ പുന:രുദ്ധാരണ പ്രക്രിയയുടെ ഗുണഭോക്താക്കൾ ചുരുക്കം ചില തല്പര കക്ഷികളായിരിയ്ക്കുമെന്ന ദുരവസ്ഥ ഇനിയും ആവൃത്തിയ്ക്കരുത്.
ദുരന്തത്തിൽ ആരാരുമില്ലാതെ പോയ കുഞ്ഞുങ്ങളുടെ/ വൃദ്ധരുടെ പുന:രധിവാസ പ്രക്രിയയിൽ മാത്രം സർക്കാർ ഇടപെട്ടാൽ മതി….