തലചായ്ക്കാനൊരു വീട് താക്കോൽദാനം നാളെ

തലചായ്ക്കാനൊരു വീട് താക്കോൽദാനം നാളെ

 

താക്കോൽദാന കർമ്മം ഫെബ്രുവരി രണ്ട് വൈകീട്ട് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  നിർവ്വഹിക്കും

പീച്ചി മേഖല കോൺഗ്രസ്സ് നിർമ്മിച്ചു നൽകുന്ന “തലചായ്ക്കാനൊരു വീടിന്റെ ” താക്കോൽദാന കർമ്മം ഫെബ്രുവരി രണ്ട് വൈകീട്ട് മൂന്നിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി  നിർവ്വഹിക്കും.
കഴിഞ്ഞ ആറു വർഷമായി പീച്ചി വിലങ്ങന്നൂർ വെറ്റിലപ്പാറയിൽ  താമസിക്കുന്ന വിധവയായ വേലൂക്കാരൻ രത്നമ്മക്കും തീപ്പൊള്ളലേറ്റ മകൾ രാജിക്കുമാണ് വീട് നിർമിച്ചുനൽകുന്നത്. രത്നമ്മയുടെ ഭർത്താവ് കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. ഹൃദയാഘാതം മൂലം ഭർത്താവ് മരണപ്പെട്ട് ജീവിതം വഴിമുട്ടിയ വേളയിൽ ഇന്ദിരാഗാന്ധി
 ജന്മശതാബ്ദിയുടെ ഭാഗമായി ഭവന സന്ദർശനം നടത്തിയ പീച്ചി മേഖലയിലെ കോൺഗ്രസ്സ് പ്രവർത്തകരാണ് തലചായ്ക്കാനൊരു വീട് പണിതു നൽകാൻ തീരുമാനമെടുത്തത്.
12 വർഷമായി രത്നമ്മ ഹൃദ്രോഗിയാണ്.  ഒമ്പത്  വയസുക്കാരി  മകൾ രാജിക്ക് തീപൊള്ളലേറ്റ് ചികിത്സയിലാണ്. അമ്മയും മകളും രോഗികളാണെങ്കിലും  അത് വകവക്കാതെ ആഴ്ചയിലൊരിലെങ്കിലും തൊഴിലെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നു. വിധവപ്പെൻഷന് അപേക്ഷിച്ചിട്ടും
ഇതുവരെ പെൻഷനും ലഭിക്കുന്നില്ല. ടാർപ്പായ  മറച്ച ഒരു ചെറ്റക്കുടിലിലാണ് ഇവരുടെ താമസം.
രണ്ട് ബഡ് റൂം, ഹാൾ, അടുക്കള ,ബാത്ത് റൂം, സിറ്റവുട്ടുമടങ്ങിയതാണ് 500 ചതുരശ്ര അടിയുളള വീട്.
12-11-2017 ൽ മുൻ വനംവകുപ്പ് മന്ത്രി കെ.പി വിശ്വനാഥൻ തറക്കല്ലിട്ട് നിർമ്മാണ പ്രവർത്തനം ആരംഭിച്ചു.
അഞ്ച് ലക്ഷം രൂപയാണ് നിർമാണ ചെലവ്.
മുൻ പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഉണ്ണികൃഷ്ണൻ, ഷൈജുകുര്യൻ എന്നിവരാണ്  നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ നേതൃത്വം ഏറ്റെടുത്തത്.
 കോൺഗ്രസ്സ് നേതാക്കളായ എം കെ ശിവരാമൻ, ടി.പി ജോർജ്, ഷിബു പോൾ, വാർഡ് മെമ്പർ ജിഷ വാസു, കുര്യാക്കോസ് ഫിലിപ്പ്, സജി താന്നിക്കൽ, ജിസ് മോൻ ജോയ്, ജിബിൻ ജോജി, ജയചന്ദ്രൻ കെ വി തുടങ്ങിയവരുടെയും പിന്തുണയും സഹായവുമുണ്ടായിരുന്നു.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…