അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസനരേഖ അബദ്ധങ്ങളുടെ രേഖ

ATPADY Vikasana Rekaഅട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സ്ഥാനം ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍!ജനപ്രതിനിധികളുടെ കാര്യശേഷിയും ഭരണപരിചയവും ജാതിയും മതവുമൊക്കെ നോക്കി തിട്ടപ്പെടുത്തിയിട്ടായിരിക്കും ഉദ്യോഗസ്ഥര്‍ തങ്ങളുടെആധിപത്യം സ്ഥാപിക്കുക

ട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 12-ാം പഞ്ചവത്സര പദ്ധതി (2012-17) കരട് വികസന രേഖ അബദ്ധങ്ങളുടെ രേഖയാണ്. അബദ്ധങ്ങളുടെ രേഖയുടെ അഞ്ചാം പേജില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ ബഹുവര്‍ണ്ണ ചിത്രങ്ങളുണ്ട്. എന്നാല്‍ അടുത്ത ബഹുവര്‍ണ്ണ പേജില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പി.സി. ബാലഗോപാലിന്റെ (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി) ന്റെ നെടുങ്കന്‍ ചിത്രം. അതിനുതൊട്ടുതാഴെ തെല്ലുവലുപ്പം കുറയാതെ പി.വി.രാധാകൃഷ്ണന്റെയും (ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍-ഇപ്പോള്‍ ഇദ്ദേഹമാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഐടിഡിപി ഓഫീസറുമാണ്). അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ സ്ഥാനം ഉദ്യോഗസ്ഥര്‍ക്ക് കീഴില്‍! ഉദ്യോഗസ്ഥര്‍ ജനങ്ങളാല്‍ തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കീഴിലാണെന്നാണ് വെയ്പ്. ഉദ്യോഗസ്ഥവൃന്ദം ഇന്ത്യന്‍ ഭരണസംവിധാനങ്ങളെ തങ്ങളുടെ ചൊല്‍പ്പടിയിലൊതുക്കുന്ന കാഴ്ച ഒട്ടും പുതുമയുള്ളതല്ലെന്ന് കാണാതിരിക്കുന്നില്ല. ജനപ്രതിനിധികളുടെ കാര്യശേഷിയും ഭരണപരിചയവും ജാതിയും മതവുമൊക്കെ നോക്കി തിട്ടപ്പെടുത്തിയിട്ടായിരിക്കും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുക.

2011 പൊതുസെന്‍സ് റിപ്പോര്‍ട്ട് 2013 ആയിട്ടും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന് അത് ഇനിയും ലഭ്യമാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ കരട് വികസനരേഖയില്‍ നല്‍കിയിട്ടുള്ള അട്ടപ്പാടി ജനസംഖ്യാകണക്ക് 1951 മുതല്‍ 2001 വരെയുള്ള സെന്‍സസിലേതാണ്.1951 അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 90.26 ശതമാനമായിരുന്നു. എന്നാലത് 2001 ലെത്തിയപ്പോള്‍ 42 ശതമാനമായി ചുരുങ്ങിയെന്ന് കരട് വികസനരേഖയില്‍ വ്യക്തം. 1961, 1991, 1998(?)2001 എന്നീ സെന്‍സസുകളിലെ മൊത്തം ജനസംഖ്യ പട്ടികവര്‍ഗ്ഗ ജനസംഖ്യയും പട്ടിക വര്‍ഗ്ഗേതര ജനസംഖ്യയും കൂട്ടുമ്പോള്‍ പൊരുത്തപ്പെടുന്നില്ല. ജനസംഖ്യാകണക്ക് സര്‍ക്കാരിന്റെ ഏത് ആധികാരിക രേഖ പ്രകാരമാണെന്ന് വ്യക്തമാക്കിയിട്ടുമില്ല. മാത്രമല്ല, 1998 ലെ ജനസംഖ്യാകണക്ക് എവിടെനിന്ന് ലഭിച്ചുവെന്നതും വ്യക്തമാക്കിയിട്ടില്ല.

കരട് വികസനരേഖ അദ്ധ്യായം മൂന്നിലും (പേജ് 23) ജനസംഖ്യാ കണക്കുണ്ട്. അതിലാകട്ടെ 1998 ലെ ജനസംഖ്യ കണക്കില്ലതാനും. പേജ് 11 ല്‍ നല്‍കിയിട്ടുള്ള 1961 ലെ ജനസംഖ്യാ കണക്കല്ല പേജ് 23 ലേത്. പട്ടികവര്‍ഗ്ഗ ജനസംഖ്യയും പട്ടിക വര്‍ഗ്ഗേതര ജനസംഖ്യയും കൂട്ടുമ്പോള്‍ മൊത്തം ജനസംഖ്യയുമായി പൊരുത്തപ്പെടുന്നില്ലെന്നത് 23-ാം പേജിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ശതമാനകണക്കും തെറ്റാണ്. അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഭരണം കയ്യാളുന്ന ജനപ്രതിനിധികള്‍ക്കും അട്ടപ്പാടിയില്‍ കൃത്യമായി എത്ര ജനസംഖ്യയുണ്ടെന്നുപോലുമറിയില്ലെന്നതിന്റെ അടിസ്ഥാന രേഖയാണ് ഈ കരട് വികസന രേഖ.

പ്രോജക്ടുകളും അവയുടെ വിശദാംശങ്ങളും (32 മുതല്‍ 53 പേജ് വരെ) എന്ന പേജുകള്‍ മറിക്കുമ്പോഴാണ് കരട് വികസന രേഖയില്‍ നിരത്തുന്ന പ്രോജക്ട് വിശദാംശങ്ങളില്‍ ഒന്നുംതന്നെയില്ലെന്ന് വ്യക്തമാകുക. ഇങ്ങനെതന്നെ വേണം ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടെയും മികവിന്റെ കരട് രേഖ. കരട് രേഖകളങ്ങനെയൊക്കെയാണെങ്കിലും അസ്സല്‍ വികസനരേഖയുടെ മേന്മയും ആധികാരികതയും കാണാന്‍ തയ്യാറായിരുന്നുകൊള്ളൂയെന്നാകും ഇതുവായിക്കുമ്പോള്‍ ഒരു പക്ഷേ അബദ്ധങ്ങളുടെ രേഖ തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഉദ്യോഗസ്ഥരുടെ മനസ്സിലുയരുക. നല്ലത് തന്നെ. പക്ഷേ ഇനിയെങ്കിലും മുന്‍കാല വികസനരേഖകളുടെ ഇലക്‌ട്രോണിക് ഫയല്‍ കോപ്പി പെയ്‌സറ്റ് ചെയ്തുള്ള വികസനരേഖ തയ്യാറാക്കല്‍ അവസാനിപ്പിക്കണം. അല്ലെങ്കില്‍ നികുതിദായകരോടുള്ള കടുത്ത വെല്ലുവിളിയായി ഇനിയുമത് അവശേഷിക്കും.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…