മഞ്ഞളാംകുഴിയെ എന്തുകൊണ്ട് മന്ത്രിയാക്കണം?

                   

അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കപ്പെടുന്ന നിയമസഭാസാമാജികന് യു.ഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന മോഹമൊന്നുമില്ല. ഈ മോഹമില്ലാഴ്മ തന്നെയാണ് അഞ്ചാം മന്ത്രിസ്ഥാനം വേണമെന്നതില്‍ ലീഗ് നേതൃത്വം ഉറച്ചുനില്‍ക്കുന്നതിനാധാരം. യുഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന് നിര്‍ബന്ധമില്ലെന്നതിനു പിന്നില്‍ പതിയിരിക്കുന്ന അപകടത്തെയോര്‍ത്ത് ലീഗ് നേതൃത്വം വല്ലാത്തൊരു ബേജാറിലാണ്.

നിയമസഭാ വേളയല്‍, പ്രത്യേകിച്ചും വോട്ടിങ്ങ് വേളയില്‍, യു.ഡി.എഫ് അംഗങ്ങളില്‍ ആരെങ്കിലുമൊരാള്‍ ‘മൂത്രശങ്ക’ ( വി.എസ്സിനോട് കടപ്പാട്) തീര്‍ക്കാമെന്നു കരുതി സഭ വിട്ടു പുറത്തിറങ്ങിയാല്‍ യു.ഡി.എഫിന്റെ കഥ അതോടെ തീരും. ഇത്തരം ഒരു രാഷ്ട്രീയ അവസരത്തിനുതന്നെയാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തങ്ങളില്ലെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇതിനു പിന്നില്‍ ‘മൂത്രശങ്ക’യാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ താനെ നിലംപൊത്തുമെന്നുള്ള ആത്മവിശ്വാസമാണോ ആവോ?

അനൂപിന് ആറുമാസത്തേക്ക് മന്ത്രിസ്ഥാനം കിട്ടിയിരുന്നെങ്കില്‍…..

പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് അനൂപ് ജേക്കബിനെ മന്ത്രിയാക്കണമെന്നതായിരുന്നു ജേക്കബ്ബ് കേരള കോണ്‍ഗ്രസ്സിന്റെ ആഗ്രഹം. ഇങ്ങനെ ആഗ്രഹിച്ചതില്‍ രാഷ്ട്രീയമായി തെറ്റൊന്നുമില്ല. അധികാരമാണല്ലോ എല്ലാം. അധികാരമില്ലാതെ എന്തു രാഷ്ട്രീയം? അധികാരത്തിനുവേണ്ടിയുള്ള യത്‌നമാണ് രാഷ്ട്രീയമെന്ന് ആധുനിക രാഷ്ട്രീയം നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എം.എല്‍.എയാകണം. എങ്കില്‍ മാത്രമേ മന്ത്രിയായി കൊടിവച്ച കാറില്‍ നാടാകെ കറങ്ങാനാകൂ. എന്നാല്‍ ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാനൊന്നും ജേക്കബ്ബ് ഗ്രൂപ്പിലെ തന്നെ നല്ലൊരു വിഭാഗം തയ്യാറല്ല. അതുകൊണ്ട് മത്സരിക്കാതെ, ജയിക്കാതെ, എം.എല്‍.എ ആകാതെതന്നെ ആറുമാസമെങ്കില്‍ ആറുമാസം ചുളുവില്‍ മന്ത്രിസ്ഥാനമിങ്ങുപോരട്ടെയെന്നതിലാണ് ജേക്കബ്ബുക്കാര്‍ കണ്ണുവെച്ചത്.

മന്ത്രിസ്ഥാനത്തിരുന്ന് തെരെഞ്ഞെടുപ്പിനെ നേരിട്ടാലുണ്ടാകുന്ന ഗുണങ്ങളെന്താല്ലാമെന്ന് കേരള കോണ്‍ഗ്രസ്സുകാര്‍ക്ക,് പ്രത്യേകിച്ചും ഒറ്റയാള്‍പട്ടാള രാഷ്ട്രീയ കക്ഷികള്‍ക്ക്, ആരെങ്കിലും ഓതി കൊടുക്കേണ്ടതുണ്ടോ? തെരെഞ്ഞെടുപ്പ് പ്രചരണഫണ്ട് പിരിച്ചെടുക്കുന്നതിന് മന്ത്രിസ്ഥാനം ഏറെ ഗുണം ചെയ്യപ്പെടുമായിരുന്നു. മന്ത്രിസ്ഥാനം നല്‍കിയിരുന്നുവെങ്കില്‍ പ്രചരണഫണ്ട് സ്വരൂപിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് തലവേദനയുണ്ടാകുമായിരുന്നില്ല. പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കുകയെന്നത് ഒറ്റയാള്‍പാര്‍ട്ടി മന്ത്രിമാര്‍ക്ക് ആരും പറഞ്ഞുനല്‍കേണ്ടതില്ല. തീര്‍ച്ചയായും അനൂപ് മന്ത്രി ഇക്കാര്യത്തില്‍ കസറിയേനേ. പക്ഷേ കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയും എല്ലാം തുലച്ചുകളഞ്ഞില്ലേ? ഇപ്പോഴെന്തായി; പ്രചരണഫണ്ടുണ്ടാക്കാന്‍ യു.ഡി.എഫ് ഉപസമിതി നിര്‍ദ്ദേശങ്ങളെപോലും കാറ്റില്‍പറത്തി സര്‍ക്കാര്‍ ബാര്‍ ലൈസന്‍സുകള്‍ കൊടുത്തുവെന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്നില്ലേ? ഈഴവക്കോട്ടയില്‍ മന്ത്രിസ്ഥാനം വീണുകിട്ടിയ പാവം മദ്യ മന്ത്രി ബാബു മാത്രം പ്രതികൂട്ടില്‍! ഇതെല്ലാം കഴിഞ്ഞ് പെട്ടിപൊട്ടിക്കുമ്പോള്‍ അനൂപ് വിജയശ്രീലാളിതനായാല്‍ മതിയെന്നായിരിക്കും ബാബുവിന്റെ പ്രാര്‍ത്ഥന. ഇത് ഫലിച്ചില്ലെങ്കില്‍ കോടതിവിധികളുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് ഇനിയും ബാര്‍ലൈസന്‍സുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന മന്ത്രിപദവി തന്നെയുണ്ടായില്ലെന്ന ബാബുവിന്റെ ആധി ആരെങ്കിലും കാണുന്നുണ്ടോ? ഇപ്പോള്‍ ഈ ആധി മുഖ്യമായും കാണേണ്ടവര്‍ പിറവത്തെ വോട്ടര്‍ മാത്രമാണ്. ബാര്‍ലൈസന്‍സ് നല്‍കി തെരെഞ്ഞെടുപ്പ് ഫണ്ട്് പിരിക്കുക. ഒരു സമുദായത്തിന്റെ വോട്ട് ബാര്‍ലൈസന്‍സ് നല്‍കി വാങ്ങുക.. നോക്കണേ, പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ചലനാത്മകമാക്കുന്ന തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ദുരോഗ്യം!

ലീഗിന്റെ ആവലാതി

പിറവത്ത് യു.ഡി.എഫ് ജയിക്കേണ്ടത് ആരെക്കാളും ആവശ്യം മുസ്ലീം ലീഗിനാണത്രെ. അനൂപ് എങ്ങാനും തോറ്റാല്‍ ലീഗില്‍ പൊട്ടിത്തെറിയുണ്ടാകുവാനും ഉണ്ടാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. ഇതില്‍ ആദ്യം പറഞ്ഞതിനാണ് കൂടുതല്‍ സാധ്യത. അനൂപ് തോറ്റാലും ഇല്ലെങ്കിലും ഉപതെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ‘തങ്ങള്‍’ക്ക് അഞ്ചാം മന്ത്രിസ്ഥാനം വേണം. അഞ്ചാം മന്ത്രിസ്ഥാനം ഏതുവിധേനെയും കൈപ്പിടിയിലാക്കുകയെന്ന ലീഗ് നേതൃത്വത്തിന്റെ പിടിവാശിക്ക് പിന്നില്‍ കൃത്യമായ കാരണമുണ്ട്. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കപ്പെടുന്ന സാമാജികന് മന്ത്രിസ്ഥാനം കിട്ടിയേ മതിയാകൂയെന്ന പിടിവാശിയില്ലത്രെ. പക്ഷേ അദ്ദേഹത്തെ മന്ത്രിയാക്കിയേ തങ്ങള്‍ അടങ്ങൂവെന്ന ശക്തമായ നിലപാടിലാണ് ലീഗ് നേതൃത്വം. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കപ്പെടുന്നയാളേക്കാള്‍ രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തുമുള്ളവരും ലീഗിലേറെയുണ്ട്. എന്നിട്ടും ‘ഇദ്ദേഹ’ത്തെ തന്നെ മന്ത്രിയാക്കണമെന്ന പിടിവാശിയിലാണ് ലീഗ്. ‘ഇദ്ദേഹ’ത്തെ മന്ത്രിസ്ഥാനത്ത് അവരോധിച്ചാലേ ‘തങ്ങള്‍’ക്ക് നേരെ ചൊവ്വേ ശ്വാസം വിടാനാകൂ. ‘ഇദ്ദേഹ’ത്തിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ എല്ലാം നേരെയാകുമെന്ന് ലീഗ് കണക്കുകൂട്ടുന്നുണ്ടുപോല്‍!

അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എം.എല്‍.എ പഴയ പാളയത്തിലേക്ക് തന്നെ തിരിച്ചുപോകുമോ? ഈ ആശങ്ക ലീഗിനെ കാര്യമായി അലട്ടുന്നുണ്ടത്രേ. വന്നവഴിക്ക് തന്നെ ഒറ്റക്ക് തിരിച്ചുപോകണമെങ്കിലങ്ങ് പോകട്ടെയെന്നു കരുതി കയ്യുംകെട്ടിയിരുന്നാല്‍ സംഗതി പാളിയേക്കുമെന്നുറപ്പുണ്ട്. പിന്മടക്കം ഒറ്റക്കായിരിക്കില്ല. കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയിലകപ്പെടാതെയിരിക്കുന്നതിനായുള്ള സഹസാമാജികരും ഇദ്ദേഹത്തിന്റെ പിന്മടക്കത്തിന് അകമ്പടിയേകിയേക്കുമെന്ന് കിംവദന്തികളുണ്ട്. ഇത്തരം കിംവദന്തികള്‍ കാതില്‍ മുഴങ്ങുമ്പോള്‍ മന്ത്രിസ്ഥാനമെന്ന കയറില്‍ ‘ഇദ്ദേഹ’ത്തെ തളയ്‌ക്കേണ്ട തീര്‍ത്തും അനിവാര്യമായ രാഷ്ട്രീയ സാഹചര്യ സമര്‍ദ്ദത്തിന്റേയും തടവറയിലുമാണ് ലീഗ് നേതൃത്വമെന്നാണ് കേള്‍വി. കൂറുമാറ്റനിരോധന നിയമത്തിന്റെ പിടിയിലകപ്പെടാതെയുള്ള അംഗങ്ങളുമായി പഴയപാളയത്തിലേക്കെത്തുന്നതിലൂടെ രൂപീകരിക്കപ്പെടാന്‍ സാധ്യതയുള്ള മന്ത്രിസഭയില്‍ തനിക്ക് മാത്രമാവില്ല മന്ത്രിപദവി തരപ്പെടുകയെന്ന് ‘ഇദ്ദേഹ’ത്തിനുറപ്പ് നല്‍കേണ്ടവര്‍ നല്‍കിയിട്ടുണ്ടെന്നറിയുന്നു. കൂടെയെത്തുന്നവരും മന്ത്രിപദം നല്‍കി ആദരിക്കപ്പെടുമെന്നുറപ്പ്! എന്തായാലും ഇപ്പറഞ്ഞതെല്ലാം വെറും പൊളിയാണോ? എല്ലാം കാണാം. പിറവം ഫംലമൊന്നുവരട്ടെ. അതുവരെ കാത്തിരിക്കുക.

അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തികാണിക്കപ്പെടുന്ന നിയമസഭാസാമാജികന് യു.ഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന മോഹമൊന്നുമില്ല. ഈ മോഹമില്ലാഴ്മ തന്നെയാണ് അഞ്ചാം മന്ത്രിസ്ഥാനം വേണമെന്നതില്‍ ലീഗ് നേതൃത്വം ഉറച്ചുനില്‍ക്കുന്നതിനാധാരം. യുഡി.എഫ് മന്ത്രിസഭയില്‍ തന്നെ മന്ത്രിയാകണമെന്ന് നിര്‍ബന്ധമില്ലെന്നതിനു പിന്നില്‍ പതിയിരിക്കുന്ന അപകടത്തെയോര്‍ത്ത് ലീഗ് നേതൃത്വം വല്ലാത്തൊരു ബേജാറിലാണ്.

കേരള രാഷ്ട്രീയം പിറവം ഉപതെരഞ്ഞെടുപ്പിന്റെ പോരാട്ടാഗ്നിയില്‍ ഉരുകുകയാണ്. പത്തുമാസം മുമ്പ് നടന്ന പൊതുതെരെഞ്ഞടുപ്പ് പ്രചരണങ്ങളെ വെല്ലുന്ന രാഷ്ട്രീയ പ്രചരണങ്ങള്‍ക്കാണ് പിറവം സാക്ഷ്യം വഹിക്കുന്നത്. പിറവത്ത് പൊളിഞ്ഞാല്‍ യു.ഡി.എഫ് സര്‍ക്കാരും അതോടെ പൊളിഞ്ഞേക്കുമെന്ന് പ്രതിപക്ഷം കണക്കുക്കൂട്ടുന്നു. ഈ കണക്കുക്കൂട്ടല്‍ എങ്ങുമെത്താതെപോകുന്നതിനായി യു.ഡി.എഫ് പാത്രിയാര്‍ക്കിസ് സഭാദ്ധ്യക്ഷ ര്‍ക്ക് മുന്നില്‍ ചെന്ന് മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നുണ്ടുതാനും.

നിയമസഭാ വേളയില്‍, പ്രത്യേകിച്ചും വോട്ടിങ്ങ് വേളയില്‍, യു.ഡി.എഫ് അംഗങ്ങളില്‍ ആരെങ്കിലുമൊരാള്‍ ‘മൂത്രശങ്ക’ ( വി.എസ്സിനോട് കടപ്പാട്) തീര്‍ക്കാമെന്നു കരുതി സഭ വിട്ടു പുറത്തിറങ്ങിയാല്‍ യു.ഡി.എഫിന്റെ കഥ അതോടെ തീരും. ഇത്തരം ഒരു രാഷ്ട്രീയ അവസരത്തിനുതന്നെയാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തങ്ങളില്ലെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചുപറയുന്നുണ്ട്. ഇതിനു പിന്നില്‍ ‘മൂത്രശങ്ക’യാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ താനെ നിലംപൊത്തുമെന്നുള്ള ആത്മവിശ്വാസമാണോ ആവോ?

അനൂപിന് ആറുമാസത്തേക്ക് മന്ത്രിസ്ഥാനം കിട്ടിയിരുന്നെങ്കില്‍…..

പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് അനൂപ് ജേക്കബിനെ മന്ത്രിയാക്കണമെന്നതായിരുന്നു ജേക്കബ്ബ് കേരള കോണ്‍ഗ്രസ്സിന്റെ ആഗ്രഹം. ഇങ്ങനെ ആഗ്രഹിച്ചതില്‍ രാഷ്ട്രീയമായി തെറ്റൊന്നുമില്ല. അധികാരമാണല്ലോ എല്ലാം. അധികാരമില്ലാതെ എന്തു രാഷ്ട്രീയം? അധികാരത്തിനുവേണ്ടിയുള്ള യത്‌നമാണ് രാഷ്ട്രീയമെന്ന് ആധുനിക രാഷ്ട്രീയം നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എം.എല്‍.എയാകണം. എങ്കില്‍ മാത്രമേ മന്ത്രിയായി കൊടിവച്ച കാറില്‍ നാടാകെ കറങ്ങാനാകൂ. എന്നാല്‍ ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുവാനൊന്നും ജേക്കബ്ബ് ഗ്രൂപ്പിലെ തന്നെ നല്ലൊരു വിഭാഗം തയ്യാറല്ല. അതുകൊണ്ട് മത്സരിക്കാതെ, ജയിക്കാതെ, എം.എല്‍.എ ആകാതെതന്നെ ആറുമാസമെങ്കില്‍ ആറുമാസം ചുളുവില്‍ മന്ത്രിസ്ഥാനമിങ്ങുപോരട്ടെയെന്നതിലാണ് ജേക്കബ്ബുക്കാര്‍ കണ്ണുവെച്ചത്.

മന്ത്രിസ്ഥാനത്തിരുന്ന് തെരെഞ്ഞെടുപ്പിനെ നേരിട്ടാലുണ്ടാകുന്ന ഗുണങ്ങളെന്താല്ലാമെന്ന് കേരള കോണ്‍ഗ്രസ്സുകാര്‍ക്ക,് പ്രത്യേകിച്ചും ഒറ്റയാള്‍പട്ടാള രാഷ്ട്രീയ കക്ഷികള്‍ക്ക്, ആരെങ്കിലും ഓതി കൊടുക്കേണ്ടതുണ്ടോ? തെരെഞ്ഞെടുപ്പ് പ്രചരണഫണ്ട് പിരിച്ചെടുക്കുന്നതിന് മന്ത്രിസ്ഥാനം ഏറെ ഗുണം ചെയ്യപ്പെടുമായിരുന്നു. മന്ത്രിസ്ഥാനം നല്‍കിയിരുന്നുവെങ്കില്‍ പ്രചരണഫണ്ട് സ്വരൂപിക്കുന്നതില്‍ കോണ്‍ഗ്രസ്സിന് തലവേദനയുണ്ടാകുമായിരുന്നില്ല. പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കുകയെന്നത് ഒറ്റയാള്‍പാര്‍ട്ടി മന്ത്രിമാര്‍ക്ക് ആരും പറഞ്ഞുനല്‍കേണ്ടതില്ല. തീര്‍ച്ചയായും അനൂപ് മന്ത്രി ഇക്കാര്യത്തില്‍ കസറിയേനേ. പക്ഷേ കോണ്‍ഗ്രസ്സും ഉമ്മന്‍ചാണ്ടിയും എല്ലാം തുലച്ചുകളഞ്ഞില്ലേ? ഇപ്പോഴെന്തായി; പ്രചരണഫണ്ടുണ്ടാക്കാന്‍ യു.ഡി.എഫ് ഉപസമിതി നിര്‍ദ്ദേശങ്ങളെപോലും കാറ്റില്‍പറത്തി സര്‍ക്കാര്‍ ബാര്‍ ലൈസന്‍സുകള്‍ കൊടുത്തുവെന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്നില്ലേ? ഈഴവക്കോട്ടയില്‍ മന്ത്രിസ്ഥാനം വീണുകിട്ടിയ പാവം മദ്യ മന്ത്രി ബാബു മാത്രം പ്രതികൂട്ടില്‍! ഇതെല്ലാം കഴിഞ്ഞ് പെട്ടിപൊട്ടിക്കുമ്പോള്‍ അനൂപ് വിജയശ്രീലാളിതനായാല്‍ മതിയെന്നായിരിക്കും ബാബുവിന്റെ പ്രാര്‍ത്ഥന. ഇത് ഫലിച്ചില്ലെങ്കില്‍ കോടതിവിധികളുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് ഇനിയും ബാര്‍ലൈസന്‍സുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന മന്ത്രിപദവി തന്നെയുണ്ടായില്ലെന്ന ബാബുവിന്റെ ആധി ആരെങ്കിലും കാണുന്നുണ്ടോ? ഇപ്പോള്‍ ഈ ആധി മുഖ്യമായും കാണേണ്ടവര്‍ പിറവത്തെ വോട്ടര്‍ മാത്രമാണ്. ബാര്‍ലൈസന്‍സ് നല്‍കി തെരെഞ്ഞെടുപ്പ് ഫണ്ട്് പിരിക്കുക. ഒരു സമുദായത്തിന്റെ വോട്ട് ബാര്‍ലൈസന്‍സ് നല്‍കി വാങ്ങുക.. നോക്കണേ, പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ചലനാത്മകമാക്കുന്ന തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ ദുരോഗ്യം!

ലീഗിന്റെ ആവലാതി

പിറവത്ത് യു.ഡി.എഫ് ജയിക്കേണ്ടത് ആരെക്കാളും ആവശ്യം മുസ്ലീം ലീഗിനാണത്രെ. അനൂപ് എങ്ങാനും തോറ്റാല്‍ ലീഗില്‍ പൊട്ടിത്തെറിയുണ്ടാകുവാനും ഉണ്ടാകാതിരിക്കാനുമുള്ള സാധ്യതയുണ്ട്. ഇതില്‍ ആദ്യം പറഞ്ഞതിനാണ് കൂടുതല്‍ സാധ്യത. അനൂപ് തോറ്റാലും ഇല്ലെങ്കിലും ഉപതെരെഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ‘തങ്ങള്‍’ക്ക് അഞ്ചാം മന്ത്രിസ്ഥാനം വേണം. അഞ്ചാം മന്ത്രിസ്ഥാനം ഏതുവിധേനെയും കൈപ്പിടിയിലാക്കുകയെന്ന ലീഗ് നേതൃത്വത്തിന്റെ പിടിവാശിക്ക് പിന്നില്‍ കൃത്യമായ കാരണമുണ്ട്. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കപ്പെടുന്ന സാമാജികന് മന്ത്രിസ്ഥാനം കിട്ടിയേ മതിയാകൂയെന്ന പിടിവാശിയില്ലത്രെ. പക്ഷേ അദ്ദേഹത്തെ മന്ത്രിയാക്കിയേ തങ്ങള്‍ അടങ്ങൂവെന്ന ശക്തമായ നിലപാടിലാണ് ലീഗ് നേതൃത്വം. അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കപ്പെടുന്നയാളേക്കാള്‍ രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തുമുള്ളവരും ലീഗിലേറെയുണ്ട്. എന്നിട്ടും ‘ഇദ്ദേഹ’ത്തെ തന്നെ മന്ത്രിയാക്കണമെന്ന പിടിവാശിയിലാണ് ലീഗ്. ‘ഇദ്ദേഹ’ത്തെ മന്ത്രിസ്ഥാനത്ത് അവരോധിച്ചാലേ ‘തങ്ങള്‍’ക്ക് നേരെ ചൊവ്വേ ശ്വാസം വിടാനാകൂ. ‘ഇദ്ദേഹ’ത്തിന് മന്ത്രിസ്ഥാനം നല്‍കിയാല്‍ എല്ലാം നേരെയാകുമെന്ന് ലീഗ് കണക്കുകൂട്ടുന്നുണ്ടുപോല്‍!

അഞ്ചാം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എം.എല്‍.എ പഴയ പാളയത്തിലേക്ക് തന്നെ തിരിച്ചുപോകുമോ? ഈ ആശങ്ക ലീഗിനെ കാര്യമായി അലട്ടുന്നുണ്ടത്രേ. വന്നവഴിക്ക് തന്നെ ഒറ്റക്ക് തിരിച്ചുപോകണമെങ്കിലങ്ങ് പോകട്ടെയെന്നു കരുതി കയ്യുംകെട്ടിയിരുന്നാല്‍ സംഗതി പാളിയേക്കുമെന്നുറപ്പുണ്ട്. പിന്മടക്കം ഒറ്റക്കായിരിക്കില്ല. കൂറുമാറ്റ നിരോധന നിയമത്തിന്റെ പിടിയിലകപ്പെടാതെയിരിക്കുന്നതിനായുള്ള സഹസാമാജികരും ഇദ്ദേഹത്തിന്റെ പിന്മടക്കത്തിന് അകമ്പടിയേകിയേക്കുമെന്ന് കിംവദന്തികളുണ്ട്. ഇത്തരം കിംവദന്തികള്‍ കാതില്‍ മുഴങ്ങുമ്പോള്‍ മന്ത്രിസ്ഥാനമെന്ന കയറില്‍ ‘ഇദ്ദേഹ’ത്തെ തളയ്‌ക്കേണ്ട തീര്‍ത്തും അനിവാര്യമായ രാഷ്ട്രീയ സാഹചര്യ സമര്‍ദ്ദത്തിന്റേയും തടവറയിലുമാണ് ലീഗ് നേതൃത്വമെന്നാണ് കേള്‍വി. കൂറുമാറ്റനിരോധന നിയമത്തിന്റെ പിടിയിലകപ്പെടാതെയുള്ള അംഗങ്ങളുമായി പഴയപാളയത്തിലേക്കെത്തുന്നതിലൂടെ രൂപീകരിക്കപ്പെടാന്‍ സാധ്യതയുള്ള മന്ത്രിസഭയില്‍ തനിക്ക് മാത്രമാവില്ല മന്ത്രിപദവി തരപ്പെടുകയെന്ന് ‘ഇദ്ദേഹ’ത്തിനുറപ്പ് നല്‍കേണ്ടവര്‍ നല്‍കിയിട്ടുണ്ടെന്നറിയുന്നു. കൂടെയെത്തുന്നവരും മന്ത്രിപദം നല്‍കി ആദരിക്കപ്പെടുമെന്നുറപ്പ്! എന്തായാലും ഇപ്പറഞ്ഞതെല്ലാം വെറും പൊളിയാണോ? എല്ലാം കാണാം. പിറവം ഫംലമൊന്നുവരട്ടെ. അതുവരെ കാത്തിരിക്കുക.

Related Post

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

മുനമ്പം ഭൂതർക്ക പരിഹാര പ്രക്രിയയ്ക്ക് പിന്നിൽ

കെ കെ ശ്രീനിവാസൻ/kk Sreenivasan പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് മുനമ്പം ഭൂതർക്കത്തിൽ ശ്വാശത പരിഹാരത്തിനായ് സമയബന്ധിത നിയനിർമ്മാണം തന്നെയാണ്…